തെന്നിന്ത്യൻ സിനിമയില്‍ നിറഞ്ഞു നിന്ന ശരത് ബാബു കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. താരത്തിന് ആദരാഞ്‍ജലി അര്‍പ്പിച്ച് നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ, ശരത് ബാബുവിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുയാണ് രജനീകാന്ത്. തന്റെ പുകവലി ശീലം ഒഴിവാക്കാൻ കാരണമായത് ശരത് ബാബുവാണെന്നാണ് താരം പറഞ്ഞത്.
ഒരു നടൻ ആകുന്നതിന് മുമ്ബ് തന്നെ അദ്ദേഹത്തെ അറിയാമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും ആയിരുന്നനു. എപ്പോഴും പുഞ്ചിരി നിലനിര്‍ത്താൻ ഇഷ്‍ടപ്പെടിരുന്നു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഗൗരവത്തിലോ ദേഷ്യപ്പെട്ടിട്ടോ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഞാൻ സിഗരറ്റ് വലിക്കുന്നത് കാണുമ്ബോഴൊക്കെ ശരത് ദു:ഖിതനാകുമായിരുന്നു. പുകവലി നിര്‍ത്തണമെന്ന ശരത്തിന്റെ ഉപദേശം കാരണമാണ് എനിക്ക് ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാൻ കഴിഞ്ഞത്.
ഞാൻ പുകവലിക്കുന്നത് കാണുമ്ബോള്‍ ഒക്കെ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയുമായിരുന്നു. അദ്ദേഹം ഒപ്പമുള്ളപ്പോള്‍ ഞാൻ പുകവലിക്കാതിരുന്നതിന്റെ കാരണവും അതായിരുന്നു എന്നും രജനികാന്ത് വ്യക്തമാക്കി. ‘അണ്ണാമലൈ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവവും രജനികാന്ത് ഓര്‍മിച്ചു. വളരെ ദൈര്‍ഘ്യമുള്ള ഡയലോഗായിരുന്നു. ഒരുപാട് ടേക്ക് എടുത്തിട്ടും ശരിയായില്ല. ഭാവങ്ങള്‍ കൃത്യമായ രീതിയില്‍ വന്നില്ല. ശരത് ഇത് കണ്ട് എന്നെ അടുത്തേയ്‍ക്ക് വിളിപ്പിച്ചു. ഒരാളെ പറഞ്ഞയച്ച് ശരത് ഒരു സിഗരറ്റ് വാങ്ങിപ്പിച്ചു. എന്നിട്ട് കുറച്ച് പഫ്‍ മാത്രം എടുക്കാൻ എന്നോട് ആവശ്യപ്പെട്ടു, ഞാൻ അതിനു ശേഷം റിലാക്സായി. സംഭാഷണം ഞാൻ പറഞ്ഞ് ശരിയാക്കി. എത്രമാത്രം കരുതല്‍ തന്നോട് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം ഞാൻ വെളിപ്പെടുത്തിയത്. എന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കാട്ടാൻ പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഒന്നിച്ചില്ലല്ലോ എന്ന് ഓര്‍ത്ത് ഞാൻ അതീവ ദു:ഖിതനാണ്. ആത്മശാന്തി നേരുന്നുവെന്നും രജനികാന്ത് പറഞ്ഞു.