‘ലിഫ്റ്റ്’ ചോദിച്ച് യാത്ര ചെയ്യുന്ന ഫ്രഞ്ച് യുവാവ്; 14 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ റെക്കോര്‍ഡ്
മൈസൂരു: നഗരത്തില്‍ ഒരിടത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിക്കാനും അത്യാവശ്യ ഘട്ടങ്ങളിലും വാഹനങ്ങളില്‍ ‘ലിഫ്റ്റ്‘ ചോദിക്കുന്നവരെ നമ്മള്‍ പൊതുവെ കണ്ടിട്ടുണ്ട്. എന്നാല്‍ യാത്രയ്‌ക്കായി ഒരു പൈസ പോലും ചെലവാക്കാതെ ഒരു യുവാവ് ഏഴുമാസം കൊണ്ട് 14 രാജ്യങ്ങള്‍ ചുറ്റിയിരിക്കുന്നു. എല്ലായിടത്തും ‘ലിഫ്റ്റ്‘ ചോദിച്ച് പര്യടനം നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍ സില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയറായ ലൂക്കാസ് വെന്നാര്‍ എന്ന 23കാരൻ. കഴിഞ്ഞ ഏഴ് മാസമായി ഇദ്ദേഹം കേവലം ‘ലിഫ്റ്റ്‘ ഉപയോഗിച്ച് ലോകം ചുറ്റുകയാണ്. തന്റെ യാത്രയില്‍ ഗതാഗതത്തിനായി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല.
ഈ വര്‍ഷം (2023 ) ഫെബ്രുവരിയിലാണ് ഫ്രാൻസില്‍ നിന്ന് ‘ലിഫ്റ്റ്‘ ആവശ്യപ്പെട്ട് യാത്ര ആരംഭിച്ചത് . ആഫ്രിക്ക, ചൈന, ടിബറ്റ്, കസാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങി 14 രാജ്യങ്ങളില്‍ ഏഴുമാസത്തിനിടെ യാത്ര ചെയ്തു.
കഴിഞ്ഞ ജൂണില്‍ പാകിസ്ഥാനില്‍ നിന്ന് ട്രാൻസിറ്റ് വിസയില്‍ ഇന്ത്യയിലെത്തി, ധര്‍മ്മശാലയിലെ മലനിരകള്‍ താണ്ടി ലിഫ്റ്റ് പിടിച്ച്, അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രവും പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളും സന്ദര്‍ശിച്ച് അദ്ദേഹം ബുധനാഴ്ച ഉദയ്പൂരിലെ തടാക നഗരത്തിലെത്തി. പിന്നെ ഉത്തരേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഇദ്ദേഹം ഏതാനും ദിവസം മുമ്പാണ് ട്രക്കില്‍ കര്‍ണാടകയിലെത്തിയത്. മൂന്നു ദിവസം ബാംഗ്ലൂരില്‍ തങ്ങി. അവിടെ നിന്ന് മൂന്ന് വാഹനങ്ങളില്‍ മാറിമാറി ‘ലിഫ്റ്റ്‘ ചോദിച്ച് മണ്ഡ്യയിലെത്തി.
രണ്ട് ദിവസം മുമ്പ് മാണ്ഡ്യയില്‍ നിന്ന് ഇരുചക്ര വാഹനങ്ങളിലും ട്രക്കുകളിലും ഓട്ടോകളിലും ഇയാള്‍ മൈസൂരുവിലെത്തി. രണ്ടു ദിവസം മൈസൂരില്‍ തങ്ങിയ ലൂക്കാസ് വെണ്ണാര്‍ പറയുന്നത് : “പലതവണ 500 മീറ്റര്‍ മാത്രമേ നടന്നിട്ടുള്ളൂ. കര്‍ണാടകയില്‍ ഇതുവരെ ഒരു ഭീഷണിയും നേരിട്ടിട്ടില്ല. ചിലര്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും ലിഫ്റ്റ് കൊടുത്ത് ചായയും ജ്യൂസും ഭക്ഷണവും വരെ വാങ്ങി.”
മാണ്ഡ്യയിലെ പഞ്ചസാര മില്ലുകള്‍, മൈസൂരിലെ ക്ഷേത്രങ്ങള്‍, കൊട്ടാരം, ദേവരാജ മാര്‍ക്കറ്റ്, സെന്റ് ഫിലോമിനാസ് പള്ളി തുടങ്ങി നഗരത്തിലെ പല സ്ഥലങ്ങളിലും ഞാൻ ചുറ്റിക്കറങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ പറഞ്ഞു. പ്രത്യേകിച്ച്, ബാംഗ്ലൂരും മൈസൂരും രാജ്യത്തുടനീളം അറിയപ്പെടുന്നു. ഈ ക്രമത്തില്‍ ശ്രീലങ്കയിലേക്കും പിന്നീട് സ്വിറ്റ്സര്‍ലൻഡിലേക്കും പോകാനാണ് താൻ പദ്ധതിയിടുന്നത്, അദ്ദേഹം പറഞ്ഞു.
കാറുകള്‍, ട്രക്കുകള്‍, മോട്ടോര്‍സൈക്കിളുകള്‍, ബോട്ടുകള്‍, ടാങ്കുകള്‍ തുടങ്ങി 300-ഓളം വാഹനങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട് .അദ്ദേഹം ഇറ്റലിയില്‍ നിന്ന് അല്‍ബേനിയയിലേക്കും മെഡിറ്ററേനിയൻ കടല്‍ കടന്ന് അസര്‍ബൈജാനില്‍ നിന്ന് കസാക്കിസ്ഥാനിലേക്കും ഒരു ബോട്ട് ഉപയോഗിച്ചു. അര്‍മേനിയയുമായി സംഘര്‍ഷവും അതിര്‍ത്തി തര്‍ക്കവും നടക്കുന്ന അസര്‍ബൈജാനില്‍ അദ്ദേഹം ഒരു ചാരനാണെന്ന് വിശ്വസിച്ച സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, ലോക്കപ്പില്‍ ഒരു രാത്രി ചിലവഴിക്കേണ്ടി വന്നതാണ് ഈ യാത്രയിലെ ഏറ്റവും മോശം അനുഭവം എന്ന് ലൂക്കാസ് പങ്കു വെക്കുന്നു.