എടപ്പാളിൽ യുവാവിനെ കൊലപ്പെടുത്തിയ പ്രതികളുമായി തെളിവെടുപ്പ് നടത്തി
പി.വി.എസ്.
മലപ്പുറം:എടപ്പാള്‍ പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് നടന്നു. മയ്യിത്ത് തള്ളിയ നടുവത്തെ കിണറ്റിൽ പരിശോധന നടത്തി. 6 മാസക്കാലം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇർഷാദ് കൊല്ലപ്പെട്ട വിവരം പോലീസ് കണ്ടെത്തിയത്. എടപ്പാൾ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിനെയാണ് സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ്, മേനോൻപറമ്പിൽ എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.എടപ്പാളിൽ 2020 ജൂൺ മാസം പതിനൊന്നാം തീയതിയാണ് 25 കാരനായ ഇർഷാദ് വീട്ടിൽ നിന്ന് പോയത്. പിന്നീട് തിരികെ വന്നില്ല. മൊബൈൽ ഫോൺ ഓഫായതും തിരികെ വരാത്തതും കാരണം ദുരൂഹത തോന്നിയ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സ്വര്‍ണ വിഗ്രഹം നല്‍കാം എന്നു പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദിന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പണം വാങ്ങിയത് തിരിച്ചു ചോദിക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.