IndiaLatest

ഹൈക്കോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് മഹുവ മൊയ്ത്ര

“Manju”

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപി യുമായി മഹുവ മൊയ്ത്ര. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ലോക്‌സഭാക്‌സ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മഹുവയ്ക്ക് ഔദ്യോഗിക ബംഗ്ലാവ ്ഒഴിയണമെന്ന നോട്ടസ് ലഭിച്ചിരുന്നു. എസ്റ്റേറ്റ്‌സ് ഡയറക്ടേറ്റില്‍ നിന്ന് ലഭിച്ച നോട്ടീസിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ മഹുവ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന്ത ിരിച്ചടിയുണ്ടായതോടെ ബംഗ്ലാവ് ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഡിഒഇ നോട്ടീസ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി മഹുവയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു . എംപിമാരെ സര്‍ക്കാര്‍ വസതികളില്‍ നിന്ന് പുറത്താക്കുത് സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നും കോടതിക്ക് മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് ജസ്റ്റിസ് ഗിരീഷ്‌കത് പാലിയ പറഞ്ഞു.

മഹുവ മൊയ്ത്രയെ അവരുടെ സര്‍ക്കാര്‍ വസതിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഒരു ഉദ്യോഗസ്ഥ സംഘത്തെ അയച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അലോട്ട്‌മെന്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് ടിഎംസി നേതാവിന് നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ എംപി ബംഗ്ലാവ ്ഒഴിയാന്‍ തയ്യാറായില്ല. ഇതോടെ എന്തുകൊണ്ടാണ ്‌സര്‍ക്കാര്‍ വസതി ഒഴിയാത്തതെന്ന് വ്യക്തമാക്കി മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 8 ന് അധികൃതര്‍ വീണ്ടും നോട്ടീസ് നല്‍കി .

ജനുവരി 12ന് മറ്റൊരു നോട്ടീസും മഹുവയ്ക്ക് അയച്ചു. 2023 ഡിസംബര്‍ 8ന് മഹുവയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകയും പാര്‍ലമെന്റ് വെബ്‌സൈറ്റിന്റെ യൂസര്‍ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെ യ്തതിനാണ് മഹുവയെ ലോക്‌സഭക്‌സയില്‍ നിന്ന്പുറത്താക്കിയത്. ഉപഹാരങ്ങള്‍ക്കായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്‌സഭക്‌സയില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്നായിരുന്നുആരോപണം. ‘സന്മാര്‍ഗികമല്ലാത്ത പെരുമാറ്റം’ ആരോപിച്ചായിരുന്നു നടപടി. ബി ജെപി എംപി നിഷി കാന്ത് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു എംപി യെ പുറത്താക്കിയത്.

Related Articles

Back to top button