KeralaLatest

വളര്‍ത്തുനായ്ക്കള്‍ക്ക് മനുഷ്യര്‍ തിരിച്ച്‌ നല്‍കുന്നത് മാരക രോഗാണുക്കള്‍

“Manju”

 

പേരുകേള്‍ക്കുന്നതുപോലും ഭീതിപ്പെടുത്തിയിരുന്ന ഒരു പകർച്ചവ്യാധിയായിരുന്നു കൊവിഡ്. ലാേകത്താകമാനം ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ചൈനക്കാരുടെ സൃഷ്ടിയായ കൊവിഡ് വിഴുങ്ങിയത്. വവ്വാല്‍ വഴിയായിരുന്നു ഈ രോഗം മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്. ഇതുവരെ ചികിത്സപോലും കണ്ടുപിടിക്കാത്ത എയ്‌ഡ്‌സും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തിയതാണ്. ചിമ്ബാൻസികളാണ് എയ്‌ഡ്‌സ് മനുഷ്യരിലെത്തിച്ചത്.

ഇത്തരത്തില്‍ മാരക രോഗങ്ങള്‍ പലതും മനുഷ്യനെത്തിച്ചതിന്റെ പേരുദോഷം പേറുന്നവരാണ് മൃഗങ്ങള്‍. എന്നാല്‍ പുതിയ പഠനം പറയുന്നത് മൃഗങ്ങള്‍ മനുഷ്യരില്‍ രോഗങ്ങള്‍ എത്തിക്കുന്നതുപോലെ മാരകരോഗങ്ങള്‍ മനുഷ്യൻ മൃഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്നാണ്. മനുഷ്യർക്ക് മൃഗങ്ങളും പക്ഷികളും നല്‍കുന്ന വൈറസുകളുടെ എണ്ണത്തിനൊപ്പം തന്നെയാണ് മനുഷ്യർ മൃഗങ്ങള്‍ക്ക് നല്‍കുന്ന രാേഗകാരികളായ വൈറസുകളെന്നും പഠനത്തില്‍ വ്യക്തമായി.

12 ദശലക്ഷം വൈറസുകളെയാണ് പഠനവിധേയമാക്കിയത്. മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന വൈറസുകളുടെ എണ്ണത്തില്‍ അറുപത്തിനാലുശതമാനം വർദ്ധനവാണുണ്ടായത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതില്‍ മുപ്പത്തിയാറുശതമാനം വർദ്ധനയും ഉണ്ടായി. പൂച്ചകള്‍, നായ്ക്കള്‍, പന്നി, കുതിര, കന്നുകാലികള്‍, കോഴികള്‍, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം വന്യമൃഗങ്ങള്‍ക്കും മനുഷ്യൻ രോഗാണുക്കളെ നല്‍കുന്നുണ്ടത്രേ. മനുഷ്യനില്‍ നിന്ന് മാരകരോഗാണുക്കള്‍ ഉള്‍പ്പടെ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായി.

ചെറിയൊരു സമ്ബർക്കത്തിലൂടെ മറ്റൊരു ജീവിവർഗത്തിലേക്ക് ചാടാൻ തയ്യാറായി നില്‍ക്കുന്ന ഏണ്ണമറ്റ സൂക്ഷ്മാണുക്കളുടെ കൂടാരമാണ് മനുഷ്യശരീരം എന്നാണ് ഗവേഷകർ പറയുന്നത്. എങ്ങനെയാണോ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുക്കള്‍ വ്യാപിക്കുന്നത് അതേരീതിയില്‍ തന്നെയാണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും രോഗാണുക്കള്‍ എത്തുന്നത്.

 

 

Related Articles

Back to top button