IndiaLatest

തക്കാളി കിലോക്ക് രണ്ടു രൂപ ; റോഡിലെറിഞ്ഞ് പ്രതിഷേധിച്ച്‌ കര്‍ഷകര്‍

“Manju”

മുംബൈ: ചെറുകിട വിപണിയില്‍ ഒരു കിലോ തക്കാളിക്ക് 25 മുതല്‍ 30 രൂപ ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോക്ക് രണ്ട് മുതല്‍ മൂന്ന് രൂപ മാത്രം. തക്കാളി വില കുത്തനെ ഇടിച്ചതിനെ തുടര്‍ന്ന് ഔറംഗാബാദിലെയും നാസിക്കിലെയും കര്‍ഷകര്‍ തങ്ങളുടെ ട്രാക്ടറുകളിലെ തക്കാളിറോഡില്‍ തള്ളി പ്രതിഷേധിച്ചു. ക്വിന്റല്‍ കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡില്‍ വലിച്ചെറിഞ്ഞത്.

ചില്ലറ വിപണിയില്‍ കിലോക്ക് 25 മുതല്‍ 30 രൂപ വരെയാണ് ഒരു കിലോ തക്കാളിയുടെ വില. ‘ മൊത്ത വിപണിയില്‍ 25 കിലോ തക്കാളിക്ക് 100 രൂപ പോലും ലഭിക്കുന്നില്ല. അത് വളരെ നഷ്ടമാണ്. 300 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ലാഭമോ നഷ്ടമോ ഇല്ലാതെ മുന്നോട്ടുപോകാനാകൂ’ -കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. കയറ്റുമതി കുറഞ്ഞതാണ് വില കുത്തനെ ഇടിഞ്ഞത്. അതെ സമയം ഒരു കിലോ തക്കാളിക്ക് രണ്ടു രൂപയായി കുറഞ്ഞതോടെ ട്രാക്ടറുകളില്‍ തക്കാളിയുമായി ലസൂര്‍ സ്റ്റേഷന്‍ പരിസരത്ത് കര്‍ഷകരെത്തുകയായിരുന്നു. ശേഷം രോഷാകുലരായ കര്‍ഷകര്‍  ദേശീയ പാതയില്‍ തക്കാളികള്‍ വാരിയെറിയുകയായിരുന്നു .തങ്ങളുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ക്ക് നഷ്ടം നേരിടാതിരിക്കാന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഈ മാസം തക്കാളിയുടെ മൊത്തവില 750.63 രൂപയാണ് ക്വിന്‍റലിന്. എന്നാല്‍ മുന്‍വര്‍ഷം ഇത് 2037.77 രൂപയായിരുന്നു. ഇത് ക്വിന്‍റലിന് 1044.67 രൂപയായിരുന്നു ജൂലായില്‍. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉല്‍പ്പാദന കേന്ദ്രമായ നാസിക്കില്‍ മൊത്തവിപണയില്‍ ക്വിന്റലിന് 664.19 രൂപക്കാണ് വില്‍പ്പന നടക്കുന്നത്.

Related Articles

Back to top button