മലപ്പുറം: ആരാധനാലയങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര് പാടില്ലെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം, മത-രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതസംഘടനകളുമായും രാഷ്ട്രീയ പ്രതിനിധികളുമായും എംഎല്എമാരുമായുംകൂടിയാലോചന നടത്തി. കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന വിവരം കളക്ടറില്‍ നിന്നും ലഭിച്ചു. മുഖ്യമന്ത്രി പറഞ്ഞു.നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരം തിങ്കളാഴ്ച്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലായിരിക്കും കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രതിഷേധവുമായി രംഗത്തുവന്ന മതസംഘടനകള്‍ കൂടിയാലോചനയില്ലാതെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ചിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയും കേരള മുസ്ലിം ജമാത്തും ആവശ്യപ്പെട്ടു. നിയന്ത്രണത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്തുവന്നിട്ടുണ്ട്.
Related Articles
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ U.A.E. ലെക്കു സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നു.
March 16, 2024 12:33 PM
Check Also
Close
-
ഇടവേള കഴിഞ്ഞു, അവന് വീണ്ടും വരുന്നു ; ബ്രോന്‍കോJuly 19, 2020 3:16 PM