ഒമിക്രോണ്‍ കണ്ടെത്തിയത് ഇങ്ങനെ
നവംബര്‍ 19, വെള്ളിയാഴ്ച, സൗത്ത്ആഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയന്‍സില്‍ പതിവ് കൊറോണ സാമ്ബിള്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സയന്‍സ് മേധാവിയായ റാക്വല്‍ വിയാന.
ഉടനെ തന്നെ റാക്വല്‍ ഫോണെടുത്ത് ജൊഹന്നാസ്ബര്‍ഗിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസിലെ സഹപ്രവര്‍ത്തകനും, ജീന്‍ സീക്വന്‍സറുമായ ഡാനിയേല്‍ അമോക്കോയെ ഫോണ്‍ ചെയ്തു. എന്നാല്‍ അദ്ദേഹത്തോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് പോലും അറിയാത്ത രീതിയില്‍ റാക്വല്‍ ഭയപ്പെട്ടുപോയിരുന്നു. കാരണം കൊറോണയുടെ പുതിയൊരു വകഭേദമാണ് ഉണ്ടായിരിക്കുന്നത് റാക്വല്‍ പറയുന്നു. റാക്വലിന്റെ ഭയം ശരി വയ്ക്കുന്ന രീതിയിലായിരുന്നു പീന്നീട് നടന്ന കാര്യങ്ങള്‍. കൊറോണയുടെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. വാക്സിനേഷന് എടുത്തവരെ പോലും ഒമിക്രോണ്‍ അതിവേഗം ബാധിച്ചു. ആഫ്രിക്കയില്‍ ധാരാളം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ചു. പക്ഷേ അപ്പൊഴേക്കും ഒമിക്രോണ്‍ കൂടുതല്‍ ദേശങ്ങളിലേക്ക് എത്തിയിരുന്നു. റാക്വിലിന്റെ മുന്നിലെത്തിയ എട്ട് സാമ്ബിളുകളിലും കണ്ടത് കൊറോണയുടെ വകഭേദം വന്ന രൂപമായിരുന്നു. ആദ്യഘട്ടത്തില്‍ റാക്വലിന്റെ സഹപ്രവര്‍ത്തകര്‍ പോലും ഇത് വിശ്വസിച്ചിരുന്നില്ല. റാക്വിലിന് പറ്റിയ തെറ്റാണെന്നാണ് അവരെല്ലാം കരുതിയത്. എന്നാല്‍ കാര്യം ബോധ്യപ്പെട്ടപ്പോള്‍ എല്ലാവര്ക്കും അമ്ബരപ്പായിരുന്നു. എട്ട് സാമ്ബിളുകളും വകഭേദം വന്ന രൂപമായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തിയ മറ്റൊരു വസ്തുത. കാരണം ഒമിക്രോണ്‍ ഇപ്പോള്‍ തന്നെ പടര്‍ന്നുവെന്നതിന്റെ സൂചനയായിരുന്നു അത്.
കൊറോണ സാമ്ബിളുകളില്‍ സംഭവിക്കുന്ന മാറ്റത്തെ കുറിച്ച് ഈ മാസം ആദ്യം തന്നെ റാക്വിലിന്റെ ഒരു സഹപ്രവര്ത്തകന് സൂചന നല്‍കിയിരുന്നു. ആല്‍ഫയോട് സാദൃശ്യമുള്ള രീതിയിലായിരുന്നു അത്. എന്നാല്‍ ഒാഗസ്റ്റ് മുതല്‍ ആല്‍ഫ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നവംബര്‍ 23ന് 32 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചതോടെയാണ് ഇതിന് തീരുമാനമായത്. ജോഹന്നാസ്ബര്‍ഗിലും പ്രിട്ടോറിയയിലും താമസിക്കുന്നവരുടെ സാമ്ബിളുകളായിരുന്നു ഇത്. ഭയപ്പെടുത്തുന്നതായിരുന്നു ആ ഫലമെന്ന് ഡാനിയേല്‍ അമോക്കോ പറഞ്ഞു. ആശങ്കയുടെ വൈറസ് രൂപം പടര്‍ന്നു കഴിഞ്ഞുവെന്ന് അതോടെ തെളിഞ്ഞുവെന്നും അമോക്കോ പറയുന്നു. അതേ ദിവസം തന്നെ എന്‍.ഐ.സി.ഡി അംഗങ്ങള്‍ ഈ വിവരം ആരോഗ്യ വകുപ്പിനേയും രാജ്യത്തുള്ള എല്ലാ ലാബുകളേയും അറിയിച്ചു. ഇതോടെ സമാന പരിശോധനാ ഫലവുമായി കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങി. ബോട്സ്വാനയിലും ഹോങ്കോങ്ങിലും എല്ലാം ഒരേ ജീന്‍ സീക്വന്‍സ് ഉള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് മനസിലായതോടെ നവംബര്‍ 24ന് എന്‍.ഐ.സി.ഡി അധികാരികളും ആരോഗ്യവകുപ്പും ചേര്‍ന്ന് ഈ വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചു.
പ്രിട്ടോറിയയും ജൊഹന്നാസ്ബര്‍ഗും ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ പ്രവിശ്യയിലെ മൂന്നില്‍ രണ്ട് കേസുകളും ഒമിക്രോണ്‍ എന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിദിന വൈറ്സ ബാധ നിരക്ക് 10,000ത്തില്‍ നിന്നും ഈ ആഴ്ചയോടെ നാലിരട്ടിയായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം അതിവേഗത്തിലാണ് ഇത് പടരുന്നത്. വാക്സിനുകള്‍ക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയുമോ, ഇതിന്റെ ലക്ഷണങ്ങള്‍ എത്രത്തോളം ഗുരുതരമായിരിക്കും, മുന്‍ വകഭേദങ്ങളില്‍ നിന്ന് ഒമിക്രോണ്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഏത് പ്രായത്തിലുള്ളവരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മൂന്ന് മുതല്‍ നാല് ആഴ്ച വരെ ഇതിനെടുക്കുമെന്നാണ് പറയുന്നത്. രോഗം വ്യാപിച്ചതോടെ വാക്സിനേഷന് പ്രക്രിയയും രാജ്യത്ത് വേഗത്തിലാക്കിയിട്ടുണ്ട്.