IndiaLatest

പാരാസെയ്ലിങ്ങിനിടെ ദമ്പതികൾ കടലില്‍ പതിച്ചു

“Manju”

രാജ്കോട്ട്: സാഹസികത ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കടലും മലയുമെല്ലാം സാഹസികതക്കായി ഇവര്‍ തെരഞ്ഞെടുക്കും.
ഗുജറാത്തിലെ ജുനഗഡ് താലൂക്കിലെ ആരോഗ്യപ്രവര്‍ത്തകനായ അജിത് കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ് ഞായറാഴ്ച രാവിലെ ദിയുവിലെ നാഗോവ ബീച്ചിലെത്തിയത്. റെയ്ഡ് ആസ്വദിച്ച്‌ ഒരു മിനിറ്റിനകം ഇരുവര്‍ക്കും അപകടം സംഭവിക്കുകയായിരുന്നു. പാരസെയ്ലിങ്ങിനായി തെരഞ്ഞെടുത്ത കയര്‍ പൊട്ടി പാരച്യൂട്ടിലായിരുന്ന ദമ്ബതികള്‍ കടലില്‍ പതിക്കുകയായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇരുവര്‍ക്കും മുകളിലേക്ക് ഭീമന്‍ പാരച്യുട്ടും പതിച്ചു.
ദമ്ബതികള്‍ പറന്നുയരുന്ന വിഡിയോ ബോട്ടില്‍നിന്ന് അജിത്തിന്‍റെ സഹോദരന്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഉയരത്തിലെത്തിയ ദമ്ബതികള്‍ നിലതെറ്റി താേഴക്ക് പതിച്ചതോടെ സഹോദരന് അലറിക്കരഞ്ഞു.
‘ഞാന്‍ വിഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. കയര്‍ പൊട്ടിയതോടെ ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ലായിരുന്നു. ഉയരത്തില്‍നിന്ന് സഹോദരനും ഭാര്യയും താഴേക്ക് പതിക്കുന്നത് കാണാന്‍ മാത്രം കഴിഞ്ഞു. നിസ്സഹായനായി നോക്കി നില്‍ക്കാനാണ് ആ സമയം കഴിഞ്ഞത്’ -സഹോദരന്‍ പറഞ്ഞു.
ആദ്യമായാണ് പാരാസെയ്ലിങ്ങില്‍ ഇവിടെ ഇത്തരം അപകടം സംഭവിക്കുന്നതെന്ന് ഉടമ മോഹന്‍ ലക്ഷ്മണ്‍ പറഞ്ഞു. ഞായറാഴ്ചയിലുണ്ടായിരുന്ന കനത്ത കാറ്റിനെ തുടര്‍ന്നാകാം അപകടമുണ്ടായതെന്നും മോഹന്‍ പറഞ്ഞു.
ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയര്‍ ദ്രവിച്ചതായിരുന്നുവെന്ന് രാകേഷ് പറഞ്ഞു. ഇരുവരുടെയും ഭാരം താങ്ങാന്‍ കഴിയാതെ വന്നതോടെ കയര്‍ പൊട്ടിവീഴുകയായിരുന്നു. കയറിന് എന്തെങ്കിലും ബലക്കുറവുണ്ടെങ്കില്‍ മുകളിലേക്ക് ഉയരില്ലെന്നായിരുന്നു അവരുടെ വാദം. അതിനാല്‍ തന്നെ പൊട്ടിവീഴില്ലെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു -രാകേഷ് പറഞ്ഞു.
അപകടത്തിന്‍റെ ഞെട്ടലില്‍നിന്ന് സരള ഇതുവരെ മോചിതയായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് ആദ്യം മനസിലായില്ല. പിന്നീട് ഞങ്ങള്‍ക്ക് കയര്‍ പൊട്ടിയെന്ന് മനസിലായി. കരയിലാണോ കടലിലാണോ പതിക്കുകയെന്ന കാര്യം വ്യക്തമായിരുന്നില്ല -രാകേഷ് പറഞ്ഞു.
ദമ്ബതികളുടെ രണ്ടുകുട്ടികളും ബോട്ടിലുണ്ടായിരുന്നു. അവര്‍ക്ക് ലൈഫ് ജാക്കറ്റ് പോലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു.

Related Articles

Back to top button