IndiaLatest

മാലിക്ക് വേഗത കുറയ്ക്കേണ്ടതുണ്ടോ…?

“Manju”

കഴിഞ്ഞ ഐപിഎല്ലിനിടെ വലിയ ശ്രദ്ധ നേടിയ താരമാണ് പേസറായ ഉമ്രാന്‍ മാലിക്. അതിവേഗതയിലുള്ള പന്തുകളായിരുന്നു ഉമ്രാന്റെ പ്രത്യേകത.മണിക്കൂറില്‍ 150-കിലോമീറ്ററിലേറെ വേഗതയില്‍ തുടര്‍ച്ചയായി പന്തുകളെറിയാന്‍ ഉമ്രാന് സാധിച്ചിരുന്നു.മികച്ച വേഗതയില്‍ പന്തെറിയുമ്ബോഴും ഉമ്രാന്‍, വല്ലാതെ റണ്‍സ് വഴങ്ങുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം കിട്ടി. എന്നാല്‍ ദേശീയ ടീമില്‍ പ്രതീക്ഷിച്ച മികവ് ഇതുവരെ പുറത്തെടുക്കാന്‍ ഉമ്രാന് സാധിച്ചില്ല. മികച്ച വേഗത കൈമുതലാണെങ്കിലും പന്തില്‍ നിയന്ത്രണം നഷ്ടമാകുന്നതാണ് ഉമ്രാന് തിരിച്ചടിയാകുന്നത്. ഈ സാഹചര്യത്തില്‍ താരം വേഗത കുറച്ച്‌, പന്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന വാദമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതിഹാസതാരം ഗ്ലെന്‍ മഗ്രാത്തിന് എതിരഭിപ്രായമാണുള്ളത്. പന്ത് നിയന്ത്രിക്കാനായി പേസര്‍മാര് വേഗത കുറയ്ക്കുന്നത് തനിക്ക് വെറുപ്പാണെന്നാണ് മഗ്രാത്ത് പറയുന്നത്. ക്രിക്കറ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉമ്രാന്റെ കളി ഞാന് അധികം കണ്ടി‌ട്ടില്ല, എങ്കിലും അദ്ദേഹം വളരെ മികച്ച വേഗതയില്‍ പന്തെറിയുന്നത് നല്ലതാണ്, ഇത്രയും വേഗതയില്‍ പന്തെറിയാന്‍ അധികമാര്‍ക്കും കഴിയില്ല, മണിക്കൂറില്‍ 150-കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയാന്‍ ആര്‍ക്കും ആരേയും പഠിപ്പിക്കാന്‍ കഴിയില്ല, അത് സ്വാഭാവികമായി ലഭിക്കുന്ന കഴിവാണ്, പന്തില്‍ കൂടുതല്‍ നിയന്ത്രണം കിട്ടാനായി പേസര്‍മാര്‍ വേഗത കുറയ്ക്കുന്നതിനോട് എനിക്കെതിര്‍പ്പാണ്, അതിനുപകരമായി നെറ്റ്സില്‍ കൂടുതല്‍ സമയം ചിലവഴിച്ച്‌ കഠിനാധ്വാനം ചെയ്ത്, മികച്ച വേഗതയിലും പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്, മഗ്രാത്ത് പറഞ്ഞു.

Related Articles

Back to top button