KeralaLatest

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

“Manju”

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് പ്രധാനമന്ത്രിയുടെ ഒഫീസില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒപ്പമുണ്ടായിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗം ബിജെപിയുമായി അടുക്കുന്നു എന്ന വര്‍ത്തകള്‍ക്കിടെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് കാതോലിക്കാ ബാവ ഈസ്റ്റര്‍ ആശംസ നേര്‍ന്നു. കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിച്ചു. സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് എന്റെ ആഗ്രഹമായിരുന്നുവെന്ന് സഭാധ്യക്ഷന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

സഭയുടെയും ദേവാലയത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അദ്ദേഹം ചോദിച്ചറിഞ്ഞു. മറുപടിയായി നല്‍കിയ വിവരങ്ങള്‍ കേട്ട പ്രധാനമന്ത്രി സന്തോഷവാനായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വ്യക്തമാക്കി. ഗുജറാത്തില്‍ രൂപതയുള്ളതിനാല്‍ സഭയെക്കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

സഭയുടെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ചാരിറ്റി സ്ഥാപനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിനറിയാമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന വികസന പരിപാടികളില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് സഭാധ്യക്ഷന്‍ പറഞ്ഞു. അതേസമയം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ കോട്ടയത്തെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ചതായും പ്രധാനമന്ത്രി അത് അംഗീകരിച്ചതായ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പറഞ്ഞു.

Related Articles

Back to top button