KeralaLatest

ബി.ജെ.പിയിൽ ഭിന്നത രൂക്ഷം എം.ടി രമേശിനെ തള്ളി കെ.സുരേന്ദ്രൻ

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം : സ്പ്രിൻക്ളർ വിവാദത്തിൽ ബി.ജെ.പിയിൽ രണ്ട് ചേരി. കരാറിനെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാടിനെതിരെ എം.ടി രമേശ്…

അതേസമയം സുരേന്ദ്രനെ തള്ളി ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ രംഗത്തെത്തി. വിജിലൻസിന് കേസ് ഏൽപ്പിക്കുന്നത് കള്ളന് താക്കോൽ ഏൽപ്പിക്കുന്നത് പോലെയെന്നായിരുന്നു രാധാകൃഷ്ണൻ പ്രതികരിച്ചത്. വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സ്‌പ്ലിൻക്ലർ കരാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റ നിലപാട് തള്ളി എം.ടി രമേശ് രംഗത്തെത്തിയിരുന്നു. കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എം. ടി രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര ബന്ധമുള്ള കരാർ വിശദാംശങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ തന്നെ വേണമെന്നാണ് രമേശ് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. മറ്റുള്ള അന്വേഷണങ്ങൾ ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ എന്നും അദ്ദേഹം പറയുന്നു.

എന്നാൽ, കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അത് കൊണ്ടാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രൻ പക്ഷം വിശദീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. അത് കോടതിയിൽ നിൽക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഇവർപറയുന്നു.കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിൽ പാർട്ടിയിലെ ചിലർക്ക് അതൃപ്തിയുണ്ട്. അത് ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴും പുറത്തുവരുന്നുമുണ്ട്.

എം.ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്പ്രിൻക്ളർ ഇടപാടിൽ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?.രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ…

Related Articles

Leave a Reply

Back to top button