KeralaLatest

ലോക്ക് ഡൌണ്‍ സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും പുതിയ സര്‍ക്കുലര്‍

“Manju”

രജിലേഷ് കെ.എം.

തിരുവനന്തപുരം: ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം ചീഫ് സെക്രട്ടറി പുറത്തിറക്കി. റെഡ് സോണ്‍ ജില്ലകളിലെ ഹോട്‌സ്‌പോട്ട് (കണ്ടെയ്ന്‍മെന്റ് സോണ്‍) സോണുകളിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഓറഞ്ച് സോണിലെ ഹോട്‌സ്‌പോട്ടുകളിലും നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍ സോണിലും പൊതുവിലുളള ിര്‍ദേശങ്ങളില്‍ ഇളവ് ഇല്ല.

പുതുക്കിയ നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: ഞായറാഴ്ചകളില്‍ എല്ലാ സോണുകളിലും പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.

ഗ്രീന്‍ സോണ്‍

– പൊതുഗതാഗതം അനുവദിക്കില്ല.
-സ്വകാര്യ വാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല
-ടൂവീലറില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല.
-സിനിമ തിയേറ്റര്‍, ആരാധനാലയം, പാര്‍ക്കുകള്‍, ജിം എന്നിവയ്ക്ക് നിയന്ത്രണം തുടരും
-മദ്യശാലകള്‍, ബാര്‍ബര്‍ഷോപ്പ്, മാളുകള്‍ എന്നിവ തുറക്കില്ല.
-വിവാഹം, മരണാനന്താര കര്‍മ്മങ്ങള്‍ എന്നിവയ്ക്ക് 20 പേര്‍ മാത്രം
-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തിപ്പിന് നിബന്ധനകള്‍ പാലിച്ച് തുറക്കാം
-അവശ്യ സര്‍വീസല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവര്‍ത്തിക്കാം. ശനിയാഴ്ച അവധി തുടരും
-കടകളുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ രാത്രി 7.30 വരെയായിരുക്കും. ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും
-സേവന മേഖലയില്‍ ആഴ്ചയില്‍ മൂന്നു ദിവസം സ്ഥാപനങ്ങള്‍ തുറക്കാം. പരമാവധി 50 ജീവനക്കാര്‍ മാത്രം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
-ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പാഴ്‌സലുകള്‍ നല്‍കാം. നിലവിലെ സമയക്രമം പാലിക്കണം.
-ഷോപ്പ് ആന്റ് എക്‌സ്റ്റാബ്‌ളീഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാം.
ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥാലങ്ങളിലാണ് ഈ ഇളവുകള്‍ ബാധകമായിട്ടുള്ളത്.

Related Articles

Back to top button