KeralaLatest

ജനനായകനെ അവസാനമായി കാണാന്‍ വഴിയോരത്ത് ജനക്കൂട്ടം

“Manju”

തിരുവനന്തപുരം: ജനക്കൂട്ടത്തെ സ്നേഹിച്ച നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിനിടയിൽ കൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം തിരവുനന്തപുരത്ത് പൊതുദ‍ർശനത്തിന് വെച്ചിരുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ആൾക്കൂട്ടമായിരുന്നു തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി ഒഴുകിയെത്തിയത്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെനീണ്ട രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീണത്. സംസ്കാരം വ്യാഴാഴ്ച 3.30-ന് പുതുപ്പള്ളി സെയ്‌ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിമുറ്റത്തെ പ്രത്യേക കല്ലറയിൽ.

Related Articles

Back to top button