IndiaKeralaLatest

ജാതിയ പീഡനം കോഴിക്കോട്ട് കുറവ്

“Manju”

കോഴിക്കോട്: ജാതീയമായ അധിക്ഷേപങ്ങളും പിന്നാക്കക്കാരോടുള്ള അതിക്രമങ്ങളും കോഴിക്കോട് ജില്ലയില്‍ താരതമ്യേന കുറവെന്ന് സംസ്ഥാന പട്ടികജാതി/വര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി.

സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പട്ടികജാതി/വര്‍ഗ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 കേസുകള്‍ കമീഷനു മുമ്ബാകെ എത്തിയതില്‍ 47 പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒമ്പത് പരാതികള്‍ ലഭിച്ചു.

പട്ടികജാതി/വര്‍ഗക്കാരുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പരാതികളുമാണ് അദാലത്തില്‍ എത്തിയവയില്‍ ഏറെയും. ഇത്തരത്തിലുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍, പൊലീസ് എന്നിവര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള അവകാശം നിഷേധിച്ചതായുള്ള പരാതി എത്തി. ജാതീയമായ വിവേചനവും ആക്ഷേപവും നേരിടേണ്ടിവന്നു എന്നതാണ് പരാതി. സംഭവത്തില്‍ അന്വേഷണ കമ്മിറ്റിയെ നിയമിച്ച്‌ അന്വേഷണം നടത്തി വരുന്നതായും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ കമീഷനെ അറിയിച്ചു.

സര്‍വകലാശാലയിലെ മറ്റു വകുപ്പുകളില്‍ ജാതീയ അധിക്ഷേപത്തിന് വിദ്യാര്‍ഥികള്‍ ഇരയാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സ്റ്റൈപന്‍ഡുമായി ബന്ധപ്പെട്ടും മറ്റുമുള്ള കേസുകളും അദാലത്തില്‍ എത്തി. കമീഷന്‍ അംഗങ്ങളായ എസ്.അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ തുടങ്ങിയവരും പങ്കെടുത്തു. അദാലത്ത് വെള്ളിയാഴ്ചയും തുടരും.

Related Articles

Back to top button