ശ്രീജ.എസ്
ലുധിയാന: എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു. ഡൽഹി-ലുധിയാന വിമാനത്തിലുണ്ടായിരുന്ന 11 ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റി.
ലോക്ക്ഡൗണിനുശേഷം ആഭ്യന്തര സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ തിങ്കളാഴ്ച യാത്ര ചെയ്ത 116 പേരിൽ നിന്നും സാമ്പിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇതിൽ 114 പേരുടെ പരിശോധന റിപ്പോർട്ടുകൾ ലഭിച്ചപ്പോഴാണ് 50 കാരനായ എയർ ഇന്ത്യ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചത്. ഡൽഹി സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കും സഹപ്രവർത്തകരെ വീട്ടുനിരീക്ഷണത്തിലേക്കും മാറ്റിയിട്ടുണ്ട്.
ആഭ്യന്തര വിമാനങ്ങളിൽ മൂന്നിലൊന്ന് തിങ്കളാഴ്ച മുതൽ സർവീസ് നടത്താൻ കേന്ദ്രം കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്.