IndiaKeralaLatest

കോവിഡ് രോഗികളുടെ സംസ്കാരത്തിന്റെ പേരിലും തട്ടിപ്പ്

“Manju”

കോട്ടയം : മരണപ്പെടുന്ന കോവിഡ് രോഗികളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് വന്‍ തുക ഈടാക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച കോവിഡ് രോഗിയുടെ സംസ്കാരത്തിനായി വാങ്ങിയത് പതിനെണ്ണായിരം രൂപ.
കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെത്തുന്ന സാധാരണക്കാരും സ്ഥല പരിചയവുമില്ലാത്തവരെയാണ് തട്ടിപ്പ് സംഘം വല വീശുന്നത്. ഇതിനായുള്ള ഏജന്‍്റുമാരും മെഡിക്കല്‍ കോളജിലുണ്ട്.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരണപ്പെട്ട വൈക്കം സ്വദേശിനിയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനാണ് നാട്ടകത്തെ സ്വകാര്യ സ്ഥാപനം പതിനെണ്ണായിരം രൂപ ഈടാക്കിയത്. കുടുംബാഗംങ്ങളും കോവിഡ് ബാധിതരായതിനാല്‍ ബന്ധുക്കളാര്‍ക്കും സ്ഥലത്തെത്താനുമായില്ല.
ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പ് സംഘം ഇവരെ സമീപിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്ക്കാരത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശ്മശാനം ബുക്ക് ചെയ്യുന്നതിനു മറ്റും തടസമുണ്ടാകുമെന്നും മറ്റും ധരിപ്പിച്ചായിരുന്നു പണം തട്ടല്‍.
സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം എത്തിക്കുക മാത്രമെ ചെയ്യൂവെന്നും ശ്മശാന മടക്കം നേരിട്ടെത്തിബുക്ക് ചെയ്യേണ്ടി വരുമെന്നും തങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മായിരുന്നു ഏജന്‍്റ് പറഞ്ഞത്.
ഇതനുസരിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള മുട്ടമ്ബലത്തെ ശ്മാനത്തില്‍ എത്തിക്കുന്നതിന് മാത്രം 13500 രൂപയാണ് ഈടാക്കിയത്. ശ്മശാനം ബുക്ക് ചെയ്യുന്നതിന് 4000 രൂപയും ഈടാക്കി.
മൃതദേഹം എടുക്കുന്നതിന് ഒപ്പമുണ്ടായിരുന്ന ഓരോരുത്തര്‍ക്കും 500 രൂപ വീതം നല്‍കേണ്ടിയും വന്നു. ചിതാഭസ്മം മണ്‍കുടത്തിലാക്കി നല്‍കുന്നതിന് 500 രൂപയും കൂടി വാങ്ങിയെന്നറിയുമ്ബോഴാണ് തട്ടിപ്പിന്‍്റെ ക്രൂരത വെളിവാകുന്നത്.
സ്ഥലപരിചയം കുറവുള്ള സാധാരണക്കാരാണ് ഈ തട്ടിപ്പില്‍ പെടുന്നത്. കോവിഡ് സാഹചര്യത്തില്‍ പലപ്പോഴും ബന്ധപ്പെട്ട ഒന്നൊ രണ്ടോ പേര്‍ മാത്രമെ മരണസമയത്ത് ആശുപത്രിയില്‍ ഉണ്ടാവാറുള്ളു.
വിവിധ രാഷ്ട്രീയ സംഘടനകളുടെയടക്കം സന്നദ്ധ പ്രവര്‍ത്തകര്‍ കോവിഡ് പ്രതിസന്ധിയില്‍ സഹായവുമായി രംഗത്ത് ഉള്ളപ്പോഴാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നത്.

Related Articles

Back to top button