IndiaLatest

രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30% ആളുകളും കോവിഡ് ബാധയേറ്റവര്‍

“Manju”

ശ്രീജ.എസ്

ന്യൂഡൽഹി: കണ്‍ടെയ്ന്‍മെന്റ് മേഖലകളിലെ ജനസംഖ്യയിലെ മൂന്നിലൊന്ന് പേരും ഇതിനോടകം കോവിഡ് ബാധിതരായി തീര്‍ന്നിട്ടുണ്ടാകാമെന്നും പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും പഠനങ്ങള്‍. കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ 15മുതല്‍ 30%വരെ ജനങ്ങള്‍ കോവിഡ് ബാധിതരായെന്നാണ് സര്‍വ്വ പേറയുന്നത്. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ 10 കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നായി 500 സാമ്പിളുകള്‍ ശേഖരിച്ചു എന്നാണ് ദി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന ആദ്യ സിറോ സര്‍വ്വെയാണിത്.

മുംബൈ, പുനെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂററ്റ് , ജയ്പുര്‍ തുടങ്ങിയ ഹോട്ടസ്‌പോട്ടുകളില്‍ നിന്നാണ് സാംപിളുകള്‍ ശേഖരിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സാര്‍സ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ പൈലറ്റ് സര്‍വേ നടത്തിയത്. സിറോ സര്‍വേയോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചു.

ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ സാധിക്കും

നിരവധി വൈറല്‍ അണുബാധകള്‍ ഇത്തരത്തില്‍ കണ്ടെത്താറുണ്ട്. 5-7 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളില്‍ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തില്‍ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവില്‍ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളില്‍ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താന്‍ കഴിയില്ല. ലക്ഷണമില്ലാത്ത വ്യക്തികള്‍ ഉള്‍പ്പെടെയുള്ള സാര്‍സ്-കോവ് -2 വൈറസ്.അണുബാധയ്ക്ക് വിധേയമാകുന്ന ജനസംഖ്യയുടെ ഏതാണ്ട് കണക്ക് ലഭിക്കാന്‍ ഈ സര്‍വേകള്‍ സഹായിക്കും

70 ജില്ലകളില്‍ നിന്നായി 24000 സാമ്പിളുകള്‍ ശേഖരിച്ചാണ് ഐസിഎംആര്‍ നിലവിലെ സര്‍വ്വേ നടത്തിയത്…….

Related Articles

Back to top button