അഫ്ഗാൻ പ്രസിഡന്റിന്റെ വസതിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം
കാബൂൾ : അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ വസതിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർത്ഥനയിൽ ജനങ്ങൾക്ക് ആശംസകൾ നേരുന്നതിനിടെയായിരുന്നു സംഭവം.
രണ്ട് റോക്കറ്റുകളാണ് വസതിയ്ക്ക് നേരെ തൊടുത്തത്. രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം. പ്രസിഡന്റിന്റെ വസതിയ്ക്ക് സമീപമുള്ള ഗ്രീൻ സോണിലാണ് റോക്കറ്റുകൾ പതിച്ചത്. താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അഫ്ഗാൻ പ്രസിഡന്റിന്റെ വസതിയ്ക്ക് പുറമേ കാബൂളിലെ മറ്റൊരു നഗരത്തിലും റോക്കറ്റ് ആക്രമണം നടന്നു. ഇതിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.