KannurKeralaLatest

എയര്‍ ഇന്ത്യാ ജീവനക്കാരനെതിരേ കേസ്

“Manju”

ശ്രീജ.എസ്

 

കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ കണ്ണൂര്‍ തില്ലങ്കേരി കാവുന്‍പടി സ്വദേശിക്കെതിരേയാണു പോലീസ് കേസെടുത്തത്.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമാണു എയര്‍ ഇന്ത്യ ജീവനക്കാരനായ കോവിഡ് രോഗിക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ 29-ാം തിയതിയായിരുന്നു എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്കു രോഗമില്ലെന്നു, സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പ് നടത്തിയ പരിശോധന ഫലം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇയാള്‍ പ്രചാരണം നടത്തുകയായിരുന്നു.

ഇയാളുടെ സമ്പര്‍ക്കത്തിലൂടെ ബന്ധുക്കള്‍ അടക്കം എട്ടുപേര്‍ക്കു രോഗം പകര്‍ന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത നല്‍കിയ ചില മാധ്യമ സ്ഥാപനങ്ങളില്‍ ഇയാള്‍ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Related Articles

Back to top button