യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നേട്ടം വരും വര്‍ഷങ്ങളിലും നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. സ്റ്റാൻഡേര്‍ഡ് ചാര്‍ട്ടേഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിവര്‍ഷം യുഎഇയുടെ ശരാശരി കയറ്റുമതി വളര്‍ച്ച 5.5 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, 2030ഓടെ യുഎഇയുടെ കയറ്റുമതി വരുമാനം 2 ലക്ഷം കോടി ദിര്‍ഹമായി ഉയരും. അതേസമയം, 2030ഓടെ ഇന്ത്യയിലേക്കുളള യുഎഇയുടെ കയറ്റുമതി 26,500 കോടി ദിര്‍ഹമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ശരാശരി 8.2 ശതമാനം വളര്‍ച്ചയോടെ, 22,050 കോടി ദിര്‍ഹമാകും. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തിലായത്. ഒരു വര്‍ഷം കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളിലും യുഎഇയുടെ പ്രധാന വ്യാപാര പങ്കാളിയായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതാണ്. ഇന്ത്യയ്ക്ക് പുറമേ, ടര്‍ക്കി, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവ ഏറ്റവുമധികം വളര്‍ച്ചയുള്ള കയറ്റുമതി വിപണികളായി മാറുന്നതാണ്.