KeralaLatest

വികസനക്കുതിപ്പുമായി കിഫ്ബി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തീരദേശമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

മല്‍സ്യത്തൊഴിലാളി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധിക്കൂ എന്നു തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി വിപുലമായ പദ്ധതികള്‍ വിഭാവനം ചെയ്തു കഴിഞ്ഞു. ഇതിനായി സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തിരഞ്ഞെടുത്ത 56 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കിഫ്ബി വഴി 64 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു. ഈ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, ലാബുകള്‍, സ്റ്റാഫ് മുറികള്‍, ശുചി മുറികള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ജില്ലാ ടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതികള്‍

തിരുവനന്തപുരം – 3 സ്കൂളുകള്‍ – 3.72 കോടി രൂപ ,
കൊല്ലം- 8 സ്കൂളുകള്‍ – 10.38 കോടി രൂപ
ആലപ്പുഴ – 5 സ്കൂളുകള്‍ – 8.38 കോടി രൂപ,
എറണാകുളം – ഒരു സ്ക്കൂള്‍ – 81 ലക്ഷം രൂപ
തൃശൂര്‍ – 4 സ്കൂളുകള്‍ – 4.97 കോടി രൂപ
മലപ്പുറം – 7 സ്കൂളുകള്‍ – 6.07 കോടി രൂപ
കോഴിക്കോട് – 8 സ്കൂളുകള്‍ – 6.27 കോടി രൂപ
കണ്ണൂര്‍ – 11 സ്കൂളുകള്‍ – 13 കോടി രൂപ
കാസര്‍കോട് – 9 സ്കൂളുകള്‍ – 10.62 കോടി രൂപ

ഈ പദ്ധതിക്ക് ആദ്യ ഘട്ട ധനസഹായം കിഫ്ബി അനുവദിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ( 9/7/20) തിരുവനന്തപുരത്ത് ബഹു . കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. ചടങ്ങില്‍ ബഹു. ഫിഷറീസ് മന്ത്രി ശ്രീമതി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ബഹു. സ്പീക്കര്‍ ശ്രീ പി.ശ്രീരാമകൃഷ്ണന്‍, ബഹു.ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. പദ്ധതികള്‍ ഇതിനകം തന്നെ തീരദേശ വികസന കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. 6 മുതല്‍ 12 മാസക്കാലയളവില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button