കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്നും കേരള ഹൈക്കോടതി. വിഎം സുധീരന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മദ്യവില്പനശാലകള് തുടങ്ങാനുള്ള നീക്കത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാം. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി
Related Articles
സംസ്ഥാനത്ത് നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന
September 7, 2020 1:05 PM
Healthcare industry should be seen as India’s next IT sector: Kiran Mazumdar Shaw
June 8, 2020 8:19 AM
Check Also
Close
-
59-മത് പാലോട് മേള ഫെബ്രുവരി 7 മുതൽ 13 വരെFebruary 2, 2022 7:43 PM