വി.എം.സുരേഷ് കുമാർ
വടകര: ഇന്നലെ നടന്ന സ്രവ പരിശോധനയില്‍ വടകരയില്‍ ആറു പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ വടകര നഗരസഭാവാസികളും മൂന്നു പേര്‍ ഏറാമല സ്വദേശികളും ഒരാള്‍ മണിയൂര്‍ സ്വദേശിയുമാണ്. ഇവരെല്ലാം വടകര നഗരത്തില്‍ ജോലി ചെയ്യുന്നവരാണെന്നാണ് അറിയുന്നത്.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് ഇവര്‍. നാല് ക്യാമ്പുകളിലായാണ് ഇന്നു സ്രവ പരിശോധന നടന്നത്. സി.എന്‍.സി. തിയേറ്റര്‍ പരിസരം, അശോക തിയേറ്റര്‍ പരിസരം, അറക്കിലാട് അമൃത വിദ്യാലയം, മിഡറ്റ് കോളേജ് എന്നിവിടങ്ങളിലായി നടന്ന പരിശോധനക്കു മുനിസിപ്പല്‍ ഹെല്‍ത്ത് വിഭാഗം നേതൃത്വം നല്‍കി.