InternationalLatest

യുഎസ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് ക്ഷണം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ അമേരിക്കന്‍ സ്ഥാപനങ്ങളെ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യം, ആരോഗ്യസുരക്ഷ, പ്രതിരോധം, ഊര്‍ജം, കൃഷി, ഇന്‍ഷുറന്‍സ് തുടങ്ങി നിക്ഷേപത്തിന് അനന്തസാധ്യതകളുള്ള മേഖലകള്‍ രാജ്യത്ത് തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഇന്ത്യ ഐഡിയാസ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ലോകത്തിനാകെ ഇന്ത്യയ്ക്ക് മേല്‍ ശുഭാപ്തി വിശ്വാസമുണ്ട്. കാരണം, ഇന്ത്യ സുതാര്യതയും അവസരങ്ങളും താല്‍പര്യങ്ങളും സമന്വയിപ്പിക്കുന്നു. പ്രധാന ബിസിനസ് റേറ്റിങ്ങുകളിലെല്ലാം ഇന്ത്യ ഉയരുന്നതില്‍ ഈ ശുഭാപ്തിവിശ്വാസമാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച്‌ ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങ് പോലുള്ളവയില്‍’ എന്ന് മോദി പറഞ്ഞു.

ആറുവര്‍ഷത്തിനിടെ, നിക്ഷേപ, സാമ്പത്തിക പരിഷ്കരണ സൗഹൃദ സമ്പദ്വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതായി അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലടക്കമുള്ള ചരിത്രപരമായ പരിഷ്കാരങ്ങളാണ് രാജ്യത്തെ അതിന് പ്രാപ്തമാക്കിയത്. രാജ്യത്തിന്റെ വികസന അജണ്ടയെ മനുഷ്യകേന്ദ്രീകൃതമായി മാറ്റി. അങ്ങനെ ഭാവിയെ സമീപിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക തിരിച്ചടികളെ തദ്ദേശീയ സാമ്പത്തിക പ്രാപ്തികൊണ്ടാണ് രാജ്യം മറികടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗണ്‍സിലിന് രൂപം നല്‍കിയതിന്റെ 45ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉച്ചകോടി. മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് പ്രമേയം. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കുറക്കാന്‍ ഇന്ത്യ തീരുമാനിച്ച സാഹചര്യത്തില്‍ വന്‍ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ഉച്ചകോടിയിലെ നിലപാടിന് കല്‍പിച്ചിരുന്നത്. അമേരിക്കയെ നിക്ഷേപത്തിന് ക്ഷണിച്ച്‌ മോദി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് സഹകരണം, മഹാമാരിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.

Related Articles

Back to top button