ഷൈലേഷ് കുമാർ.കൻമനം
ഗോവ: വേശ്യാവൃത്തിക്ക് നിർബ്ബന്ധിത പ്രേരണ ചെലുത്തുന്ന ഏജന്റുമാർക്കെതിരെ രക്ഷപ്പെട്ട ഇരകൾ രംഗത്ത്. ലൈംഗികവ്യാപാരം നടത്തുന്ന ഏജന്റുമാരിൽ നിന്ന് രക്ഷപ്പെട്ടസ്ത്രീകളെ വീണ്ടും പ്രലോഭിച്ച് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുന്നു എന്നാണ് ആരോപണം. അപകടകരമായ കോവിഡ് മഹാമാരി കാലത്ത് വേശ്യാവൃത്തിക്ക് പ്രലോഭിപ്പിക്കുന്നവരെയും, ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെട്ടവരെ വീണ്ടും കരുക്കളാക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഗോവയിൽ ടൂറിസത്തിന്റെ ഭാഗമായി ലൈംഗികവ്യാപാരം വൻ ബിസിനസ്സായി മാറിയിരുന്നു. ഇതിനായി പ്രത്യേക ഏജന്റുമാർ തന്നെയുണ്ട്. ലോക് ഡൗൺ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇപ്പോൾ ഏജന്റുമാർ ചെയ്യുന്നതെന്നും ഇരകളുടെ പരാതിയിൽ പറയുന്നു.
ഗോവയിൽ വേശ്യവൃത്തിക്കെതിരെ പോലീസ് ശക്തമായ നീക്കമാണ് നടത്തുന്നത്.സംഘങ്ങളായി വന്ന് കൂടുതൽ സ്ത്രീകളെ ആവശ്യപ്പെട്ടാൽ ഒന്നിച്ചു ലഭിക്കുക പ്രയാസമാണ്. സ്ത്രീകളെ പിടികൂടിയാൽ പിമ്പുകളുടെ ബിസിനസ് പൊളിയും. വളരെ സൂക്ഷിച്ചാണ് പിമ്പുകൾ പ്രവർത്തിക്കുന്നതെന്ന് പോലീസും പറയുന്നു.