IndiaLatest

അച്ഛന്റെ മൃതദേഹത്തോടൊപ്പവും രണ്ടു ദിവസം താമസിച്ച്‌ അന്‍പത്തിയൊന്നുകാരി

“Manju”

കൊല്‍ക്കത്ത: സഹോദരനും അമ്മയും മരിച്ചപ്പോള്‍ ചെയ്തതിന് സമാനമായി അച്ഛന്റെ മൃതദേഹത്തോടൊപ്പവും രണ്ടു ദിവസം താമസിച്ച്‌ 51കാരി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേയ്ക്ക് വന്നതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു.

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് സംഭവം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് അച്ഛന്‍ രബീന്ദ്രനാഥ് മരിച്ചത്. മൃതദേഹത്തോടൊപ്പം രണ്ടുദിവസമാണ് മകള്‍ നിലഞ്ജന ചാറ്റര്‍ജി കഴിഞ്ഞത്. ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ഫ്‌ലാറ്റിന്റെ ജനലുകളും വാതിലുകളും അടഞ്ഞനിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരിച്ചവിവരം ആരെയും അറിയിക്കാന്‍ നിലഞ്ജന തയ്യാറായില്ല.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സഹോദരന്‍ മരിച്ചപ്പോഴും നിലഞ്ജന ഇത്തരത്തിലാണ് പെരുമാറിയത്. അന്ന്് അച്ഛന്റെയും അമ്മയുടെയും ഒപ്പം രണ്ടുദിവസമാണ് സഹോദരന്റെ മൃതദേഹവുമായി നിലഞ്ജന വീട്ടില്‍ കഴിഞ്ഞത്. അഞ്ചു മാസം കഴിഞ്ഞ് അമ്മ മരിച്ചപ്പോഴും സമാനമായ സംഭവമാണ് ഉണ്ടായത്. അന്ന് അച്ഛന്‍ കൂടെയുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് ഇടപെട്ടത്.

ഇത്തവണയും നാട്ടുകാര്‍ പറഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കഴിഞ്ഞ ഒന്നരവര്‍ഷമായി രബീന്ദ്രനാഥ് കിടപ്പിലായിരുന്നു. നാട്ടുകാര്‍ നല്‍കുന്ന സഹായം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.

Related Articles

Back to top button