KeralaLatestThiruvananthapuram

കരമനയാറ്റില്‍ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ ആള്‍ ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ച് മുങ്ങിമരിച്ചു.

“Manju”

കരമനയാറ് കാണുവാനായി കുടുംബത്തോടൊപ്പം എത്തിയ സുഹൃത്ത് വെള്ളത്തിലേക്ക് ഇറങ്ങവേ മുങ്ങുന്നതുകണ്ട് ആറ്റിലേക്കെടുത്തുചാടിയ സുഹൃത്ത് മരണമടഞ്ഞു. വെള്ളനാട് കുളക്കോട് ചിത്തരയില്‍ അരുണിന്റെ (36) മൃതദേഹമാണ് ഫയര്‍ഫോഴ്സ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തുനിന്നും നൂറ് മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ പാലോട് പെരിങ്ങമലവീട്ടില്‍ സജിത്തിനായി (19)ഇന്ന് തെരച്ചില്‍ നടത്തും. അരുണിന്റെ വീടിന് സമീപമുള്ള കുളക്കോട് ആറ്റുകാല്‍ കടവില്‍ ഇന്നലെ 3.30 നാണ് അപകടം നടന്നത്. അരുണിന്റെ കുടുംബത്തോടൊപ്പം സജിത്തും പുഴകാണാന്‍ എത്തിയതായിരുന്നു. സുഹൃത്ത് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അരുണ്‍ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് എടുത്തുചാടിയത് ഭാര്യയും മകളും നോക്കിനില്‍ക്കെ.. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇരുവരും വെള്ളത്തിലേക്കാഴ്ന്നുപോകുന്നത് നിലവിളിയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ.

അരുണിന്റെ വീട്ടില്‍ നിന്നും അഞ്ഞൂറടി മാത്രം അകലെയുള്ള ആറ് കാണായി സജിതും കൂടെകൂടുകയായിരുന്നു. ആറ്റിലിറങ്ങിയ സജിത് മറുകരയിലേക്ക് നീന്തിവരുന്നതിനിടെയാണ് വെള്ളത്തില്‍ കാണാതായത്. അരുണിന്റെ ഭാര അശ്വതിയും മക്കളായ ആയുഷ്, ആരുഷ് എന്നിവര്‍ക്കും ഒപ്പമാണ് സജിത് ആറ്റിന്‍കരയിലേക്ക് പോയത്. അരുണിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശിവന്റേയും ബിന്ദുവിന്റേയും മകനാണ് സജിത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

Related Articles

Back to top button