അതിഥി തൊഴിലാളികൾക്ക് ക്വാറൻ്റീൻ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലാഭരണകൂടം ഉത്തരവിറക്കി
ബിന്ദുലാൽ തൃശ്ശൂർ
മടങ്ങിവരുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറൻ്റീൻ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ജില്ലാഭരണകൂടം ഉത്തരവിറക്കി. ഓൾ ഇന്ത്യ ബിൽഡേഴ്സ് അസോസിയേഷനാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
ക്വാറൻ്റീനിൽ പോകുന്ന തൊഴിലാളികൾക്ക് താമസത്തിനും ഭക്ഷണത്തിനും അടക്കം 8000 രൂപ വീതം ഓൾ ഇന്ത്യ ബിൽഡേഴ്സ് അസോസിയേഷൻ ചെലവഴിക്കും.
നോഡൽ ഓഫീസറായ ജില്ലാ ലേബർ ഓഫീസറുടെ മേൽനോട്ടത്തിലാണ് അതിഥി തൊഴിലാളികൾക്കുള്ള പൊതു ക്വാറൻ്റീൻ സെൻററുകൾ പ്രവർത്തിക്കുന്നത്.
ഇതിനായി തെരഞ്ഞെടുത്ത പാർപ്പിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ സന്ദർശിച്ചു വിലയിരുത്തും.
ഗവൺമെൻറ് എൽ പി &വിഎച്ച്എസ്ഇ സ്കൂൾ തൃശൂർ, ജിയുപിഎസ് രാമനാട്ടുകര,
ജി എൽ പി എസ് മുക്കാട്ടുകര, എന്നീ സ്കൂളുകളും ശാന്തി ടൂറിസ്റ്റ് ഹോം തൃശൂർ, ആത്രേയം ആയുർവേദ ആശുപത്രി പാമ്പാടി,
പ്രീമിലാക് കടങ്ങോട് എന്നീ കെട്ടിടങ്ങളുമാണ് നിലവിൽ ഇതിനായി ഏറ്റെടുത്തിരിക്കുന്നത്.
ഓൾ ഇന്ത്യ ബിൽഡേഴ്സ് അസോസിയേഷൻ അധികൃതരെ ബന്ധപ്പെടേണ്ട നമ്പർ -9846030947. ജില്ലാ ലേബർ ഓഫീസ് – 0487-2360469.