സൈന്യത്തെയും പട്ടാളക്കാരെയും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചവർക്കെതിരെ നടപടി
പ്രജീഷ് വള്ള്യായി
സാമൂഹ്യ മാധ്യമങ്ങളിൽ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു.
ഇക്കാര്യം കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അശോക് കുമാർപാൽ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ അറിയിച്ചു.
നടപടിക്രമങ്ങളുടെ ഭാഗമായി പരാതി കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും സംസ്ഥാന അഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും കേന്ദ്ര അഭ്യന്തരമന്ത്രാലയം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേരത്തെ മുഖ്യമന്ത്രി ഡി ജി പിയ്ക്കു നിർദ്ദേശം നൽകിയിരുന്നു.
എഴുത്തുകാരനായ എസ് ഹരീഷാണ് കഴിഞ്ഞ 18-നു സൈന്യത്തെ അധിക്ഷേപിച്ചു സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളം എന്നും കുറിപ്പിൽ പറഞ്ഞിരുന്നു. വിമുക്തഭടന്മാർക്കെതിരെയും അധിക്ഷേപം നടത്തിയിരുന്നു.