ജമ്മുകാഷ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു
സിന്ധുമോൾ. ആർ
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുല്‍ഗാമിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലുകളില്‍ സുരക്ഷാസേന നാലു ഭീകരരെ വധിച്ചു . രഹസ്യവിവരത്തെത്തുടര്‍ന്ന് കുല്‍ഗാമിലെ ചിന്ഗാമില് സുരക്ഷാസേന തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു . പ്രത്യാക്രമണത്തില്‍ കുല്‍ഗാം സ്വദേശി താരിഖ് അഹമ്മദ് മിര്‍, പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി സമീര്‍ ഭായി എന്ന ഉസ്മാന് എന്നിവരെ സുരക്ഷാസേന വധിച്ചു . ഇരുവരും ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് . രണ്ട് തോക്കുകളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ കാഷ്മീരിലെ പുല്‍വാമയില്‍ ദാദൂരയില് നടന്ന മറ്റൊരു ഏറ്റുമുട്ടലിലും രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു തോക്കുകളും ഭീകരരില്‍ നിന്നു സുരക്ഷാസേന പിടിച്ചെടുത്തു.