അനൂപ് എം സി
മട്ടന്നൂർ: വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി നാട്ടിലെത്തിക്കാൻ സംവിധാനം ഒരുക്കിയെന്ന് കിയാൽ എംഡി വി.തുളസീദാസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എ പി എച്ച് ഒ) കേന്ദ്രത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നേരത്തെ തന്നെ വിമാനത്താവളത്തിൽ പൂർത്തിയായിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ അനുമതി കഴിഞ്ഞ ഡിസംബറിൽ ലഭിച്ചു.കൊച്ചി വിമാനത്താവളത്തിൽ നിന്നു ആവശ്യമായ ജീവനക്കാരെ പുനർവിന്യസിക്കാനും തീരുമാനിച്ചിരുന്നു, എന്നാൽ കൊച്ചിയിൽ എവി എച്ച് ഒ ഉദ്യോഗസ്ഥരുടെ കുറവ് കാരണം പുനർവിന്യാസം ഇതുവരെ നടന്നില്ല. മൃതദേഹം കൊണ്ടുവരുന്നതിനുള്ള രേഖകൾ പരിശോധിച്ച് സാങ്കേതിക അനുമതി കൊച്ചി എവിഎച്ച് ഒ നൽകും.മൃതദേഹം കണ്ണൂരിൽ എത്തിയാൽ രേഖകൾ പരിശോധിച്ച് ക്ലിയറൻസ് നൽകുന്നതിനുള്ള ചുമതല ആരോഗ്യ വകുപ്പിൻ്റെ എയർപോർട്ട് നോഡൽ ഓഫീസർക്ക് ആയിരിക്കും.