വടകര: കൊയിലാണ്ടി ബീവ്‌റേജില്‍ നിന്നു മൂന്നു ലിറ്റര്‍ മദ്യം വാങ്ങി വരികയായിരുന്ന ആളെ എക്‌സൈസ് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും പിടിച്ചുപറിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി വലിയകത്ത് ഫാത്തിമ മന്‍സില്‍ മഖ്ബൂലിനെയാണ് (50) കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തത്.
അധിക മദ്യം ഉണ്ട് എന്നു പറഞ്ഞായിരുന്നു ഇയാളുടെ ഭീഷണിപ്പെടുത്തല്‍.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എക്‌സൈസ് ഓഫീസിലേക്ക് പോകുന്നതിന് പകരം താമരശ്ശേരി ഭാഗത്തേക്ക് ബൈക്ക് കൊണ്ടുപോയപ്പോള്‍ മദ്യം വാങ്ങിയ ആള്‍ ബഹളം വെക്കുകയും നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് കുതിച്ചെത്തി അറസ്റ്റ് ചെയ്തു.
എസ്‌ഐ രാജേഷ്, എഎസ്‌ഐമാരായ കെ.കെ.സുബൈര്‍, പി.കെ.വിജയന്‍, സനല്‍, ശ്രീജിത്ത് കുമാര്‍ എന്നിവരാണ് ആളെ പിടി കൂടിയത്.
വി.എം.സുരേഷ്കുമാർ