Kerala

സ്പീഡ് ക്യാമറയിലെ ചിത്രം വെച്ച് നിയമ ലംഘനത്തിന് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

“Manju”

കൊച്ചി: നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വെച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിലെ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

മോട്ടോർ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ ഇത്തരം ബോർഡുകളുടെ എണ്ണം വളരെ കുറവാണ്. പരമാവധി വേഗതയെ കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ പതിപ്പിച്ചിരിക്കുന്ന് സ്പീഡ് ക്യാമറകളിൽ പതിയും. പിന്നീട് അമിത വേഗത്തിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

മോട്ടോർ വാഹന ചട്ടം അനുസരിച്ച് പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന ചട്ടം അനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

Related Articles

Back to top button