സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഇന്ന് ആരംഭിക്കാനിരിക്കുന്ന പതിനഞ്ചാം ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പതിനഞ്ചാമത്തെ ഉച്ചകോടിയാണ് ഇന്ന് നടക്കാനിരിക്കുന്നത്.
നവംബര്‍ 21 22 തീയതികളിലായാണ് ഉച്ചകോടി നടക്കുക. സൗദി രാജാവ് കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണപ്രകാരമായിരിക്കും നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് അനന്തര കാലഘട്ടത്തിന്റെ സാമ്ബത്തിക, വ്യാപാര മേഖലകളെ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ ഉച്ചകോടിയില്‍ അംഗരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യും.
2020 മാര്‍ച്ചില്‍ നടന്ന ജി 20 ഉച്ചകോടിയില്‍, പരസ്പര സഹകരണം ഉറപ്പു വരുത്തണമെന്നും ഒരുമിച്ച് നിന്ന് കോവിഡ് മഹാമാരിയെ നേരിടണമെന്നും രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയിരുന്നു. മഹാമാരിയെ ചെറുക്കാന്‍ വളരെ വലിയ അളവില്‍ ഈ തയ്യാറെടുപ്പുകള്‍ ഗുണകരമായിരുന്നു.