മാവേലിക്കര: പരിഭ്രാന്തിയുടെ പകലിന് വിരാമമിട്ട് പുലി പൂച്ചയായി. തട്ടാരമ്പലത്തിന് സമീപം പുതുശേരിയമ്പലത്തിലെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. ഞായറാഴ്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം. വീട്ടുകാര്‍ അടുക്കള വാതില്പടിയില് ഇരിക്കുമ്പോള്‍ പുരയുടത്തിലൂടെ എന്തോ കുതിച്ചു ചാടിപോകുന്നതായി ശ്രദ്ധയില്‍പെട്ടു. ഇതിന്റെ ചാട്ടം കണ്ടപ്പോള്‍ പുലിയാണെന്ന സംശയം വീട്ടുകാര്‍ക്ക് ഉണ്ടായി. തുടര്‍ന്ന് വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ പുലിയെന്ന് സംശയിക്കത്തക്ക ഒരു ജീവിയുടെ ദൃശ്യം കണ്ടെത്തി.
ദൂരെനിന്നും ഓടിവന്ന് മതിലിലൂടെ കുതിച്ചു പോകുന്നതായാണ് ദൃശ്യത്തിലുള്ളത്. ജീവിക്ക് പട്ടിയേക്കാള്‍ വലിപ്പം തോന്നിക്കുന്നുണ്ട്. രാത്രിയായതിനാല്‍ ദൃശ്യം കൂടുതല്‍ വ്യക്തമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നവമാദ്ധ്യമങ്ങളിലൂടെ ദൃശ്യം അടക്കമുള്ള പോസ്റ്റുകൾ വൈറലായതോടെ നാട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് സംഭവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാൽ ഇന്നലെ വൈകിട്ടോടെ സമാനരൂപത്തിലുള്ള വലിയ പൂച്ചയെ സമീപപ്രദേശത്ത് കണ്ടെത്തുകയായിരുന്നു.