IndiaLatest

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി

“Manju”

സിന്ധുമോൾ. ആർ

മോസ്കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിച്ചു. ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കുത്തിവെപ്പ് നല്‍കിത്തുടങ്ങിയിരിക്കുന്നത്. തലസ്ഥാനമായ മോസ്കോയിലെ ക്ലിനിക്കുകളിലൂടെയാണ് വിതരണം. സ്പുട്നിക് ഫൈവെന്ന റഷ്യയുടെ സ്വന്തം വാക്സിനാണ് രോഗികള്‍ക്ക് നല്‍കുന്നത്. റഷ്യ സ്പുട്നിക്കിന്റെ രജിസ്ട്രേഷന്‍ നടത്തിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്.

കോവിഡിനെതിരേ 95 ശതമാനം ഫലപ്രദമാണ് വാക്സിനെന്നാണ് റഷ്യയുടെ അവകാശവാദം. വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ഇപ്പോഴും വലിയ വിഭാഗം ആളുകള്‍ക്കിടയില്‍ പരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് റഷ്യ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.

സ്കൂളുകളിലും ആരോഗ്യമേഖലയിലും ജോലിചെയ്യുന്നവര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്സിന്‍ വിതരണം ചെയ്യുകയെന്ന് വിതരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയ മോസ്കോ മേയര്‍ സെര്‍ജെയ് സോബ്യാനിന്‍ അറിയിച്ചിരുന്നു. കൂടുതല്‍ വാക്സിന്‍ ലഭ്യത അനുസരിച്ച്‌ പട്ടിക വലുതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button