കോയമ്പത്തൂർ: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഷാനവാസ് ഇപ്പോഴും വെന്‍റിലേറ്ററില്‍ ആണ്. തലച്ചോറിന് ആഘാതമുണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ശ്രദ്ധേയനാവുന്നത്. പുതിയ ചിത്രത്തിന്‍റെ തയാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത അന്ത്യം. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. കരിയാണ് ആദ്യ ചിത്രം. ജാതീയത ചർച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു.
മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. ജയസൂര്യ അതിഥി ഹൈദരലി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.