ചാവക്കാട്: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഒരുമനയൂര്‍ പഞ്ചായത്ത് സി.പി.എം വനിത നേതാവ് കെ.എം. കയ്യുമ്മ ടീച്ചറുടെ ഭീഷണിയും ശപഥവും വെറുതെയായി, സി.പി.ഐക്ക് അനുകൂലമായി വോട്ടുചെയ്തു. യു.ഡി.എഫ് നേതൃത്വത്തില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചടക്കിയ ഭരണനേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പൊട്ടിത്തെറിയോളമെത്തിയത്. 13 അംഗ പഞ്ചായത്തില്‍ ഇത്തവണ എട്ട് സീറ്റുകള്‍ നേടിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചടക്കുന്നത്. എട്ടില്‍ മൂന്ന് സി.പി.ഐക്കും ബാക്കി അഞ്ച് സി.പി.എമ്മിനുമാണ്. എന്നാല്‍, മുന്നണി ധാരണയനുസരിച്ച് സി.പി.ഐക്ക് പ്രസിഡന്റ് പദവി നല്‍കുന്നതാണ് കയ്യുമ്മ ടീച്ചര്‍ പ്രതിഷേധിക്കാന്‍ കാരണം.
Related Articles
Check Also
Close
-
പട്ടികജാതി, വർഗക്കാർക്ക് സൗജന്യ ക്ലാസ്April 28, 2022 12:34 PM