IndiaLatest

2021-ല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഭവിച്ചത്

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനികര്‍ക്ക് 2021 എല്ലാം കൊണ്ടും സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു.
ഇന്ത്യന്‍ മണ്ണിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് പേരെയാണ് ബിഎസ്‌എഫും പഞ്ചാബ് ഫ്രോണ്ടിയര്‍ ഫോഴ്സും ചേര്‍ന്ന് കൊന്നു തള്ളിയത്. ജാഗ്രതയോടെ നടത്തിയ റെയ്ഡുകളില്‍, 484 കിലോഗ്രാം ഹെറോയിനാണ് സൈന്യം പിടിച്ചെടുത്തത്. പാകിസ്ഥാനില്‍ നിന്നും പലതവണയായി അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കവേയായിരുന്നു സൈന്യത്തിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍. 16 പാകിസ്ഥാന്‍ പൗരന്മാരെയും ഒരു ബംഗ്ലദേശി പൗരനെയും സംശയകരമായ സാഹചര്യത്തില്‍ അതിര്‍ത്തിക്കു സമീപത്തു നിന്ന് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
553 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയാണ് പഞ്ചാബിന്റേത്. ഇതിലൂടെ പറന്ന ഒരു ഡ്രോണും ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്. 58 വിവിധതരം തോക്കുകളും 3,322 റൗണ്ട് തിരകളും സൈന്യം പിടിച്ചെടുത്തു. അതിര്‍ത്തി രക്ഷാസേനയുടെ ഔദ്യോഗിക വക്താവ് സീ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button