ഭോപ്പാല്‍: മധ്യപ്രദേശില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണം 24 ആയി. മധ്യപ്രദേശിലെ മൊറേനയിലാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഇരുപതോളം പേര് ചികിത്സയിലാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മധ്യപ്രദേശില്‍ വ്യാജ മദ്യ ദുരന്തമുണ്ടാകുന്നത്. 2020 ഒക്ടോബറില്‍ ഉജ്ജൈനില്‍ വ്യാജ മദ്യം കഴിച്ച് 14 പേര് മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലുള്ളവര്‍ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു.
Related Articles
Check Also
Close
-
കേരളത്തെ കേന്ദ്രം കൈയയച്ച് സഹായിച്ചു: കെ. സുരേന്ദ്രൻMay 17, 2020 5:04 PM