KeralaLatest

വിമാനത്താവളം കൈമാറിയതിനെതിരെ മുഖ്യമന്ത്രി

“Manju”

കേ ന്ദ്രം സം സ്ഥാ ന ത്തി ന് ന ൽ കി യ ഉ റ പ്പ് ലംഘിച്ചു ; വി മാ ന ത്താ വ ളം  കൈ മാ റി യതിനെതിരെ മു ഖ്യ മ ന്ത്രി

ശ്രീജ.എസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള കൈമാറ്റം വികസനത്തിനല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിമാനത്താവളം കൈമാറിയത് കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി . കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെയാണ് വിമാനത്താവളം കൈമാറിയത്. സ്വകാര്യവത്കരണത്തിനെതിരെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനു നല്‍കികൊണ്ടുള്ള കരാറില്‍ ഒപ്പുവച്ചതായി എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് പുറമെ അദാനി ഗോഹട്ടി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്, അദാനി ജയ്പുര്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നീ കന്പനികളാണ് കരാറില്‍ ഒപ്പിട്ടത്.

തലസ്ഥാനത്തെ വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വം ഒഴിവാക്കിയെന്നും പൊതുതാത്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button