KeralaLatest

മകന്‍ പൂട്ടിയിട്ടിരുന്ന വൃദ്ധന്റെ മരണം ഭക്ഷണം കഴിക്കാത്തതിനാല്‍

“Manju”

കോട്ടയം : മുണ്ടക്കയത്തെ എണ്‍പതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് സൂചന. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് വൃദ്ധന്റെ ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നു. ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞദിവസം വീട്ടിലെത്തിയ ആശാ വര്‍ക്കര്‍മാരാണ് പൊടിയന്‍ ഭാര്യ അമ്മിണി എന്നീ വൃദ്ധ ദമ്പതികളുടെ കഥ പുറത്തുവരുന്നത്. ഇരുവരും കഴിഞ്ഞ മുറി മകന്‍ പുറത്തു നിന്നും പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. അയല്‍ക്കാര്‍ ഇരുവര്‍ക്കും ഭക്ഷണം കൊടുക്കാതിരിക്കാന്‍ പട്ടിയേയും കെട്ടിയിട്ടിരുന്നു. വൃദ്ധ ദമ്പതികളെ പഞ്ചായത്ത് അധികതരും പോലീസുമെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പൊടിയന്‍ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പൊടിയന്‍ മരിച്ചിരുന്നു.അതേസമയം പട്ടിണി മരണമാണോ എന്ന് സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.
അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച്‌ ചികിത്സയിലാണ് ഇപ്പോള്‍. ഇളയമകനൊപ്പമായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയില്‍ മകന്‍ താമസമുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല.

Related Articles

Back to top button