IndiaKeralaLatest

പതിനേഴുകാരനെ മര്‍ദിച്ച കേസിലെ പ്രതി ജീവനൊടുക്കി

“Manju”

പ തി നേ ഴു കാ ര നെ ക്രൂ ര മാ യി മ ർ ദി ച്ച ഏ ഴം ഗ സം ഘ ത്തി ലെ ഒ രാ ൾ ജീ വ  നൊ ടു ക്കി യ നി ല യി ൽ |

കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ ജീവനൊടുക്കിയ നിലയില്‍. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്ബില്‍ നിഖില്‍ പോള്‍ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളില്‍ ആറുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.അഖില്‍ വര്‍ഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മര്‍ദനമേറ്റത്. മര്‍ദിക്കുന്നതിന്‍റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കെട്ടിടത്തിന്‍റെ ടെറസില്‍ കൊണ്ടുപോയി അര്‍ധനഗ്നനാക്കി ബാലനെ മര്‍ദിക്കുകയായിരുന്നു. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയശേഷം സുഹൃത്തുക്കള്‍ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റില്‍ ആഞ്ഞുചവിട്ടുന്നതും വീഡിയോയില്‍ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു.

ഗുരുതരമായി പരിക്കേറ്റ ബാലനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button