ഐശ്വര്യകേരള യാത്രക്ക് വടകര മേഖലയില്‍ വന്‍വരവേല്‍പ്പ്
വി.എം.സുരേഷ്കുമാർ
വടകര: സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് എങ്ങും വന്‍വരവേല്‍പ്. വയനാട് നിന്ന് ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് എത്തിയ ജാഥയെ കോഴിക്കോട് ജില്ലയിലേക്കു വരവേറ്റ ശേഷം തിരുവമ്പാടിയിലും താമരശ്ശേരിയിലും നല്‍കിയ സ്വീകരണത്തിനു ശേഷം വ്യാഴാഴ്ച ജില്ലയുടെ വടക്കന്‍ മേഖലകളിലായിരുന്നു പര്യടനം.
വ്യാഴാഴ്ച രാവിലെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണം പേരാമ്പ്രയിലും നാദാപുരം മണ്ഡലത്തിലെ സ്വീകരണം തൊട്ടില്‍പാലത്തും നടന്നു. തുടര്‍ന്ന് കുറ്റ്യാടി നിലേച്ച്കുന്ന്, ആയഞ്ചേരി വഴി കുറ്റ്യാടി മണ്ഡലത്തില്‍ എത്തിയ ജാഥയ്ക്ക് തിരുവള്ളൂരില്‍ വരവേല്‍പു നല്‍കി.
കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുറ്റ്യാടിയില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവള്ളൂരില്‍ പറഞ്ഞു. മേന്മയുള്ള നാളികേരത്തിന് പേര് കേട്ട കുറ്റ്യാടിയില്‍ നാളികേര പാര്‍ക്ക് യാഥാര്‍ഥ്യമാക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ ഒരു താല്‍പര്യവും കാണിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
അച്യുതന്‍ പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. എം.എം.ഹസ്സന്‍, ലതികാ സുഭാഷ്, കെ.എച്ച്.ഹംസ, ചാണ്ടി ഉമ്മന്‍, വി.എം.ചന്ദ്രന്‍, പി.സുരേന്ദ്രന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, പ്രമോദ് കക്കട്ടില്‍, കെ.ടി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം വടകര മണ്ഡലത്തില്‍ നടന്ന സ്വീകരണത്തില്‍ വന്‍ജനാവലി എത്തി. ടൗണ്‍ഹാള്‍ പരിസരത്ത് നിന്നു സ്വീകരണ വേദിയായ കോട്ടപ്പറമ്പിലേക്ക് ആനയിക്കുകയായിരുന്നു.