InternationalLatest

ടിക്കറ്റ് തുക മടക്കി നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ

“Manju”

Image result for എയര്‍ ഇന്ത്യ.

ശ്രീജ.എസ്

ദോഹ: കോവിഡ് പ്രതിസന്ധിയില്‍ വിമാനയാത്ര റദ്ദാക്കപ്പെട്ടവര്‍ക്ക് ടിക്കറ്റിന്റെ തുക പൂര്‍ണമായും മടക്കി നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും വഴങ്ങാതെ എയര്‍ ഇന്ത്യ. ഗള്‍ഫിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് എയര്‍ ഇന്ത്യ നിലപാടുകളെന്ന് വ്യാപക പരാതി ഉയരുന്നുണ്ട് . എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട്  തുക മടക്കി നല്‍കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അതെ സമയം സര്‍വിസ് ചാര്‍ജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നല്‍കാമെന്നും പറയുന്നു. ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കില്‍ ആ തുക യാത്രക്കാര്‍ വഹിക്കണം. അതെ സമയം ചാര്‍ജ്ജ് കുറവാണെങ്കില്‍ ആ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കില്ലെന്നുമുള്ള വിചിത്ര വാദവും കമ്ബനി അധികൃതര്‍ ഉയര്‍ത്തുന്നു. കമ്ബനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫിസുകളില്‍ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

വിമാന സര്‍വീസിന്റെ റീ ഫണ്ട് പോളിസി ഇതാണെന്നും ഇങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നുമാണ് കമമ്പനിയുടെ നിലപാട്.അതെ സമയം കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള പ്രതികൂല സാഹചര്യമായതിനാലും യാത്രക്കാര്‍ നിയമനടപടിക്ക് പോകില്ലെന്ന് കണക്കുകൂട്ടിയാണ് കമ്പനി ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

എയര്‍ഇന്ത്യ എക്സ്പ്രസ് സമ്മര്‍ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റെടുക്കുകയും യാത്ര ചെയ്യാന്‍ പറ്റാതെയാവുകയും ചെയ്ത നിരവധി പേര്‍ ഇതോടെ യാത്രാതീയതി മാറ്റാന്‍ കമ്പനിയെ സമീപിക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാരെ പിഴിയുന്ന നിലപാടാണ് അധികൃതര്‍  സ്വീകരിക്കുന്നത്. അതെ സമയം ഇന്‍ഡിഗോ അടക്കമുള്ള വിമാനകമ്പനികള്‍ നേരത്തേ എടുത്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയും ക്രെഡിറ്റ് ഷെല്‍ എന്ന സംവിധാനത്തിലേക്ക് മാറ്റുകയും യാത്രക്കാര്‍ക്ക് ആ തുക ഉപയോഗിച്ച്‌ നിരുപാധികം ഏത് റൂട്ടിലേക്കും ഏതുസമയത്തും ടിക്കറ്റെടുക്കാനുള്ള സൗകര്യം നല്‍കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ്  എയര്‍ ഇന്ത്യയുടെ പകല്‍കൊള്ള. മറ്റു കമ്പനികള്‍ നല്‍കുന്ന സൗകര്യം യാത്രക്കാര്‍ക്ക് നല്‍കാതെ കസ്റ്റമര്‍ കെയറിലൂടെ മാത്രമേ ടിക്കറ്റ് തീയതി മാറ്റിനല്‍കൂ എന്ന നിലപാടാണ് എയര്‍ഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുന്നത്. പുതിയ തീയതിയില്‍ ടിക്കറ്റ് തുക കുറഞ്ഞാലും കൂടുതല്‍ തുക അടക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തവരും ദുരിതത്തിലാണ് . അതെ സമയം പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണം ലഭിക്കാന്‍ സമീപിക്കുമ്പോള്‍ കൈ മലര്‍ത്തുകയാണ് എയര്‍ ഇന്ത്യ കമ്പനി അധികൃതര്‍.

Related Articles

Back to top button