Latest

ഇന്ത്യ-ചൈന പത്താം വട്ട ചര്‍ച്ച‍ ഫെബ്രുവരി 20ന്

“Manju”

 

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള 10-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഫെബ്രുവരി 20ന് നടക്കും. യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍എസി)യില്‍ ചൈനയുടെ ഭാഗത്തുള്ള മോള്‍ഡോവിലാണ് രാവിലെ 10ന് ചര്‍ച്ച ആരംഭിക്കുക. ഇതിനിടെ, പാംഗോഗ് തടാകത്തിന്റെ വടക്കും തെക്കും തീരങ്ങളിലെ സേനാപിന്മാറ്റം പൂര്‍ത്തിയായതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. പത്താം വട്ടചര്‍ച്ചയില്‍ ഗോഗ്ര, ഹോട്ട് സ്പിംഗ്‌സ്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളില്‍ നിന്നുള്ള സേനാപിന്‍മാറ്റം വിഷയമാകും.

ഇതിനിടെ ആദ്യമായി ഇന്ത്യയുടെ ആക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചു. ഈ നാല് പേരെ നയിച്ചിരുന്ന കേണലിന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സ്ഥിരീകരിച്ചു. എന്നാല്‍ ഏകദേശം 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റഷ്യ പുറത്ത് വിട്ട കണക്ക്. ഈ ആഴ്ച ഇന്ത്യന്‍ സേനയാണ് ഇരുരാജ്യങ്ങളുടെയും സേനാവിഭാഗങ്ങള്‍ പിന്മാറുന്നതായി വീഡിയോ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. പാംഗോംഗ് തടാകതീരത്ത് ചൈന ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ ചില നിര്‍മ്മാണങ്ങള്‍ ഇടിച്ചുനിരത്തുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ബങ്കറുകളും മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചൈന ഫിംഗര്‍ 4നും 8നും ഇടയില്‍ നിര്‍മ്മിച്ചിരുന്നു. ഇതെല്ലാം അവര്‍ മാറ്റി.

Related Articles

Back to top button