IndiaInternationalLatest

സോളാര്‍വിന്‍ഡ്സ് ഹാക്കിങ്ങിന് പിന്നില്‍ റഷ്യ; മൈക്രോസോഫ്റ്റ്

“Manju”

 

ആഗോള സോഫ്റ്റ്വെയര്‍ പ്രൊഡക്ട് കമ്പനിയായ ‘സോളാര്‍വിന്‍ഡ്സ്’ ഹാക്കിങ്ങിനിരയായ സംഭവം ഞെട്ടലോടെയാണ് അമേരിക്കയും ടെക് ലോകവും കണ്ടത്. സോളാര്‍ വിന്‍ഡ്സിെന്‍റ നെറ്റ്വര്‍ക് പരിശോധന സോഫ്റ്റ്വെയര്‍ പ്ലഗ്-ഇന്‍ ആയ ഓറിയോണിന്റെ ചില വേര്‍ഷനുകളില്‍ ഹാക്കര്‍, കോഡ് തിരുകി കയറ്റിയതായി കണ്ടെത്തുകയായിരുന്നു. സോളാര്‍ വിന്‍ഡ്സിന് നേരെയുണ്ടായ സൈബര്‍ ആക്രമണം ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്ബനികളെയും ചില അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും സുരക്ഷാ ഭീഷണിയിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍, സോളാര്‍ വിന്‍ഡ്സ് ഹാക്കിന് പിന്നില്‍ റഷ്യന്‍ ഫോറിന്‍ എംബസിയാണെന്ന് ഉറപ്പാക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് ബ്രാഡ് സ്മിത്ത് അറിയിച്ചിരിക്കുകയാണ്. ‘മറ്റെവിടേക്കും ഞങ്ങളെ നയിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്’അദ്ദേഹം യു.എസ് സെനറ്റിനോട് പറഞ്ഞു. നൂറോളം യുഎസ് കമ്ബനികളെയും നിരവധി യുഎസ് ഫെഡറല്‍ ഏജന്‍സികളെയും ബാധിച്ച ഹാക്ക്, ആയിരത്തിലധികം എഞ്ചിനീയര്‍മാരുടെ പ്രവര്‍ത്തനമാണെന്ന് സ്മിത്ത് വ്യക്തമാക്കി.
സൈബര്‍ സെക്യൂരിറ്റി ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന ലോകപ്രശസ്ത കമ്പനിയായ Fire Eye കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന തങ്ങളുടെ സുരക്ഷാ വേലി പൊട്ടിച്ച്‌ റഷ്യന്‍ ബന്ധം സംശയിക്കുന്ന ഹാക്കര്‍മാര്‍ വിലപ്പെട്ട സൈബര്‍ ആയുധങ്ങള്‍ കവര്‍ന്നതായി പറയുന്നുണ്ട്. സോളാര്‍വിന്‍ഡ്സിനൊപ്പം ഫയര്‍െഎയും സെനറ്റിന് മുമ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. എന്നാല്‍, ഫയര്‍ ഐ സി.ഇ.ഒ കെവിന്‍ മാന്‍ഡ്യ ഏത് രാജ്യക്കാരാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും റഷ്യന്‍ ഹാക്കര്‍മാരുടെ രീതിയാണ് അവര്‍ പിന്തുടര്‍ന്നിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Back to top button