കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രീഎമ്മിെന്റ കാര്‍മികത്വത്തില്‍ രൂപപ്പെട്ട സി.പി.എം-ആര്.എസ്.എസ് ‘ഹോട്ട്ലൈന്‍ ബന്ധം’ കണ്ണൂരില്‍ പ്രാദേശിക തലത്തിലും. മുഖ്യമന്ത്രി പിണറായി വിജയനും ആര്.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന് കുട്ടിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് ജില്ലയില്‍ സി.പി.എം-ആര്.എസ്.എസ് നേതാക്കള്‍ നേരിട്ട് സംസാരിക്കുന്ന സംവിധാനം നിലവില്‍വന്നത്.
പിണറായി വിജയനും ഗോപാലന് കുട്ടിയും ഉള്‍പ്പെടെ കണ്ണൂരില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചായിരുന്നു അത്. അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവരും ചര്‍ച്ചയില്‍ പങ്കാളിയായി. ജില്ല, പ്രാദേശിക തലത്തില്‍ ഇതിനായി പ്രത്യേകം നേതാക്കളെ സി.പി.എമ്മും ആര്.എസ്.എസും ചുമതലപ്പെടുത്തി. രാഷ്ട്രീയ സംഘര്‍ഷം പതിവായ മേഖലകളില്‍ സി.പി.എം ഏരിയ നേതൃത്വത്തില്‍ ഒരാളെയും ആര്.എസ്.എസ് ഖണ്ഡ് (താലൂക്ക്) തലത്തില്‍ ഒരാളെയുമാണ് നിയോഗിച്ചത്.
പ്രാദേശിക വിഷയങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടങ്ങളില്‍ ഇവര്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. സ്വന്തം പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നാണ് ധാരണ. ഏതാനും വര്‍ഷങ്ങളായി ഈ സംവിധാനം ഫലം ചെയ്തതായാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിെന്റ കണക്ക് കാണിക്കുന്നത്. സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷത്തില്‍ ഒടുവില്‍ നടന്ന കൊലപാതകം 2018 മേയ് ഏഴിനാണ്. അന്ന് സി.പി.എമ്മിലെ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ആര്.എസ്.എസുകാരന് ഷമീജ് കൊല്ലപ്പെട്ടു.
ശേഷം സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷത്തില്‍ ആര്‍ക്കും കണ്ണൂരില്‍ ജീവന് നഷ്ടമായിട്ടില്ല. ജില്ലയില്‍ പലഭാഗങ്ങളിലും സി.പി.എം-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്നങ്ങള്‍ പലകുറി ഉണ്ടായെങ്കിലും അവ തുടര്ഏറ്റുമുട്ടലിലേക്കോ കൊലപാതക ആസൂത്രണത്തിലേക്കോ നീങ്ങിയില്ല. ജില്ലയിലെ പൊലീസ് അധികാരികളും ഇക്കാര്യം ശരിവെക്കുന്നു.