KeralaLatest

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറക്കും

“Manju”

Palarivattom Bridge | പാലാരിവട്ടം മേൽപ്പാലം ഞായറാഴ്‌ച്ച തുറക്കും;  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളില്ലാതെ പാലം  ...

ശ്രീജ.എസ്

കൊച്ചി: പാലാരിവട്ടം പാലം നാളെ വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലം സന്ദര്‍ശിക്കും. 160 ദിവസം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്റെ തുണുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പുനര്‍നിര്‍മിക്കാന്‍ തിരുമാനിച്ചത്. സെപ്റ്റംബര്‍ 28 നായിരുന്നു പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത്. എട്ടുമാസം ഇതിനായി അനുവദിച്ചു. എന്നാല്‍ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി വളരെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ഗതാഗതക്കുരുക്കില്‍ നട്ടം തിരയുന്ന നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാക്കും പാലരിവട്ടം പാലം. പാലത്തിന്റെ 19 സ്പാനുകളില്‍ 17 എണ്ണവും മാറ്റിവെച്ചു. പിയറുകളും പിയര്‍ ക്യാപ്പുകളും ബലപ്പെടുത്തി. നിര്‍മ്മാണം ആരംഭിച്ച നാള്‍ മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പാലത്തിന്റെ ജോലികള്‍ നടന്നു. ഭാരപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഡി.എം.ആര്‍.സി. റിപ്പോര്‍ട്ട് നല്‍കി. 18.71 കോടി രൂപ മുടക്കിയാണ് പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.

 

Related Articles

Back to top button